Wednesday, June 22, 2011

മഴവിളികള്‍ ..

പതിവിലും വൈകി ഇന്ന് ഓഫീസില്‍ നിന്നിറങ്ങാന്‍ . ആര്‍ത്തലച്ചു സ്റ്റേഷനിലെ  മുഴുവന്‍ പേരെയും ഒരു കാന്തത്തെ പോലെ വലിച്ചടുപ്പിച്ചു   തീവണ്ടി വന്നു നിന്നപ്പോള്‍ ദിനചര്യ എന്നോണം  കയറി ഒരു മൂലയില്‍ ഇടംപിടിച്ചു .തൊട്ടടുത്ത വിദ്യാര്‍ത്ഥികളുടെ സംഘം അവരുടെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നു . അവരുടെ സരസ സംഭാഷണം കൌതുകം    ഉണര്‍ത്തുന്നത് ആയിരുന്നെങ്കിലും ചെവി മൂട പെടുകയും കാഴ്ചകള്‍ മങ്ങുന്നതും പോലെ തോന്നി.  വെസ്ടിബ്യുളിലുടെ നീണ്ട ഇടനാഴിയുടെ അറ്റത് ഒരാളുടെ തല  തീവണ്ടി വളവു തിരിയുമ്പോള്‍  അപ്രത്യക്ഷമാവുകയും നിവരുമ്പോള്‍ തല മുളച്ചു വരികയും ചെയ്യുന്നത് പണ്ടെന്നോ  കണ്ട അതേ  കൌതുകത്തോടെ നോക്കിയിരുന്നു .മഴ ചാറി   തുടങ്ങി ജനാലയിലൂടെ തൂവലയടിച്ചു വന്ന മഴത്തുള്ളികള്‍ സ്ഥലകാലങ്ങളിലേക്കു തിരിച്ചു കൊണ്ട് വന്നു .വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍  ലാപ്ടോപ്പില്‍ ഏതോ സിനിമ കണ്ടു ആര്‍ത്തു ചിരിക്കുന്നു. മുടിയഴിച്ചിട്ട്  ഒരു ഭ്രാന്തിയെപ്പോലെ  ഇരുട്ടിനെ  കീറി  മുറിച്ചു തീവണ്ടി മുന്നോട്ടു കുതിക്കുന്നു. 

മഴ   ശക്തമാവുകയാണ് . വീട് ചോര്‍ന്നോലിക്കുന്നതാണ് . ഭാര്യക്കും മകള്‍ക്കും ഇടിമിന്നലിനെ ചോര്‍ന്നൊലിക്കുന്ന  വീടിനെക്കാള്‍ പതിന്മടങ്ങ്‌  ഭയമാണ് .അവരിപ്പോള്‍ അകത്തെ മുറിയില്‍ ഇടിമിന്നുമ്പോള്‍ പരസ്പരം കെട്ടിപിടിച്ചു ധൈര്യം പകരുന്നുണ്ടാവും .വീട് സിറ്റിയില്‍  നിന്നും ഒരു പാട് ദൂരെയാണ് അതുകൊണ്ട് തന്നെ ഈ തീവണ്ടി യാത്ര ജീവിതത്തിലെ പ്രാഥമിക കര്‍മങ്ങള്‍  പോലെ ഒഴിച്ച് കൂടാന്‍ വയ്യാതായി .സിറ്റിക്ക്   അടുത്തേക്ക്  മാറാന്‍ വാടക സമ്മതിക്കുന്നില്ല .ഓഫീസിലെ സുഹൃത്ത്‌  അല്പം പണം ഒപ്പിക്കാനുള്ള കണ്ണടക്കലുകളെ കുറിച്ച് ഇന്നും ഒര്മിപ്പിച്ചതാണ് എന്നാല്‍ തനിക്കു അതിനു ധൈര്യം ഉണ്ടോ .എന്നും  കാര്യത്തോടടുക്കുമ്പോള്‍ ധൈര്യം ഒരു വലിയ പ്രശനം ആയിരുന്നു.   മഴകനക്കുകയാണ് ഈ നശിച്ച മഴ മാറിയിരുന്നെങ്കില്‍ .

ഇന്ധനത്തിന്റെയും വാതകത്തിന്റെയും മണം പുക ചുരുള്ള്കള്‍ക്കൊപ്പം     മഴയുടെയും മണ്ണിന്റെയും മണവുമായി കലര്‍ന്ന് മൂക്കിലേക്ക് അടിച്ചു കയറി .തൊട്ടടുത്തിരിക്കുന്ന ആള്‍ ഞാന്‍ ജനല്‍ താഴ്ത്താത്തതില്‍  പരിഭവിച്ചു .ഒരിക്കലും താന്‍ സഹായത്രികരോട് സംസാരിക്കാതിരിക്കുന്നതിനെ കുറിച്ചോര്‍ത്തു .അല്ലെങ്കില്‍ എന്ത് പറയാന്‍ .സ്വയം ചിന്തകളുടെ കുന്നുകളിലേക്ക്‌ മനസ്സിനെ തള്ളിക്കയറ്റി താഴെക്കുരുട്ടാനാണല്ലോ  ഇഷ്ടം . മുഷിഞ്ഞു നാറിയ വസ്ത്രമണിഞ്ഞു ശുഷ്കിച്ച ശരീരവും അതിലും ശുഷ്കിച്ച കൈകളുമായി ഒരു സ്ത്രീ കടന്നു വന്നു .അവരുടെ  ഇടത്തെ ഒക്കത്ത് ദൈന്യത നിറഞ്ഞ മുഖവുമായി ഒരു കുഞ്ഞും. മൂന്ന് വയസ്സ് തോന്നിക്കുന്ന കുഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.അവര്‍ ഓരോ ഇരിപ്പിടതിന്റെയും അറ്റത്  പാട്ടുകളുടെ  സീഡി  ഓരോ അടുക്കു വച്ച്  ആവശ്യമുള്ളവര്‍ തിരഞ്ഞെടുക്കാനായി സാവകാശം  കൊടുത്തു    അടുത്ത കംപാര്ടുമെന്റിലേക്കു നടന്നകന്നു   . ആ കുഞ്ഞിന്റെ ദൈന്യ മുഖം കണ്ടു മനസ്സില്‍ സങ്കടം ഒരു കടലോളം ഉയര്‍ന്നു .
   
വെറുതെ സീ .ഡി    കൂമ്പാരത്തില്‍ ചിക്കി പരതി   .ഇഷ്ടമുള്ള മൂന്നെണ്ണം മാറ്റി വെച്ചു. ഈയിടെ തനിക്കായി ഒന്നും വാങ്ങാറില്ല .വാങ്ങിയാല്‍ തന്നെ കുറ്റ ബോധം   ഉമിത്തീ പോലെ ഉള്ളില്‍ എരിഞ്ഞ് കൊണ്ടേയിരിക്കും .മൂന്നില്‍ നിന്നും തവിട് കളഞ്ഞവസാനം ഒരെണ്ണം .രവീന്ദ്രന്റെ സംഗീതത്തിലെ സിനിമാ ഗാനങ്ങള്‍  . 


 മനസ്സ് വീണ്ടും കൊച്ചു കുഞ്ഞുങ്ങളെ പോലെ  കുന്നു  കയറാന്‍  പോയി . ഈ തീവണ്ടി ഒന്ന് കൂടി വേഗത്തില്‍ പോയിരുന്നെങ്കില്‍.മഴയൊന്നു അവസാനിചിരുന്നെങ്കില്‍ ,ആ സ്ത്രീ വേഗം തിരിച്ചു വന്നു പണവും വാങ്ങി കടന്നു പോയിരുന്നെങ്കില്‍ .ഈ വിദ്യാര്‍ത്ഥികള്‍ അല്പം കൂടി ശബ്ദം കുറച്ചു സംസാരിച്ചിരുന്നെങ്കില്‍ ... അവരും ആ സ്ത്രീയെ സഹായിക്കാന്‍ അവരില്‍ നിന്നും വല്ലതും വാങ്ങിയിരുന്നെങ്കില്‍ .അവരില്‍ ഒരു പെണ്‍കുട്ടി സീഡിയുടെ അടുക്കു മറ്റുള്ളവര്‍ക്ക് കൈമാറിയപ്പോള്‍ ഒരല്പം സന്തോഷം . 
   
തീവണ്ടിയിറങ്ങി  ബൈക്ക്  പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും എടുത്തു . കാക്കകള്‍ കാഷ്ട്ടങ്ങളാല്‍    ചിത്ര പണി ചെയ്യാറുള്ള  സീറ്റ് കവര്‍,   മഴ മായിച്ചു  കളഞ്ഞിരിക്കുന്നു. .ഇന്ന് വണ്ടി   സ്ടാര്ട്ട്ചെയ്യാന്‍ ഒരു പാട് ബുദ്ധിമുട്ടും .വെള്ളമിറങ്ങിയാല്‍ പ്ളഗ്  ഊരിയെടുത്തു തുടക്കണം ഊതി  നനവും പൊടിയും അകറ്റണം. ഏകദേശം എന്റെ പകുതിയോളം  പ്രായമുണ്ട് വണ്ടിക്കു എന്റെ എല്ലാ  ദുര്‍ഘട സന്ധികളിലും കൂടെ നിന്ന സഹയാത്രികന്‍ .


ഊര വേദനിക്കുന്നത് വരെ ചിവിട്ടിയപ്പോള്‍ ഒരു വയസ്സന്‍ കുതിരയെപ്പോലെ ചെനച്ചു കൊണ്ട് ആ വൃദ്ധന്‍ പണി തുടങ്ങി .പാല് വാങ്ങാന്‍ മറക്കരുത് .ഇനി അതിനു തിരിച്ചു ടൌണില്‍ പോണം മഴയാണെങ്കില്‍ കനത്തു വരുന്നു .എന്തായാലും പാല് വാങ്ങി പോളിത്തീന്‍ കവറിലാക്കി ബൈക്കിന്റെ ഹാന്ടിലില്‍  തൂക്കിയിട്ടു .പോവുന്ന വഴിക്ക് രണ്ടു സുഹൃത്തുക്കള്‍ ചായ പീടികയുടെ ഇറയത്തിരുന്നു കൈ കാണിച്ചു .ഞാന്‍ അവരോടു കുശലം പറയാന്‍ മെനക്കെട്ടില്ല .ഒരു പാട് നെറ്റിയ്യുള്ള ഒരു പെണ്‍കുട്ടി ചുവന്ന കുടയും പിടിച്ചു നടന്നു വരുന്നു .അവളുടെ അടുത്തെത്തുംപോഴേക്കും മനസ്സ് തീവണ്ടി പോലെ സൈറന്‍ മുഴക്കി .ഇതവള്‍ തന്നെയല്ലേ അവളെ കാണാതിരിക്കാന്‍ എന്താണ് വഴി .ഇല്ല അവള്‍ അടുത്തെതി  കഴിഞ്ഞു .അവളുടെ വിസ്താരമേറിയ നെറ്റിയിലെ മഴ തുള്ളികളില്‍ വണ്ടിയുടെ വെളിച്ചമടിച്ച്‌ മിന്നി തിളങ്ങി .അവള്‍ എന്നോട് സംസാരിക്കാന്‍ അടുക്കുന്നു .വേണ്ട ...ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി .അവളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നോ .ഞാന്‍ വീണ്ടും  വേഗം കൂട്ടികൊണ്ടിരുന്നു, അവളെ അവസാനം കണ്ടപ്പോള്‍ അവള്‍ ഞാനെന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിരുന്നതായി ഓര്‍ത്തു .ഈ നശിച്ച മഴ! വാഹനത്തിന്റെ വേഗം പരമാവധി കൂട്ടി .വെള്ളത്തുള്ളി‍കള്‍ ഷെര്‍ട്ടിലൂടെ ഊര്‍ന്നിറങ്ങി അടി വസ്ത്രങ്ങളെയും  ഒട്ടി     ശരീരത്തിന്റെ ഓരോ അണുവിലേക്കും   ആഴ്ന്നിറങ്ങുന്നു .കാഴ്ച മങ്ങുന്നു .ആ തിരിവെനിക്കെന്തു സുപരിചിതമാണ് എന്നിട്ടും എന്റെ കൈ വെട്ടി ഞാനും ബൈക്കും നിലത്തേക്ക് ചരിഞ്ഞു .എന്റെ ശരീരം റോഡിലുടെ ഒരു റബ്ബര്‍ പന്ത് പോലെ തെറിച്ചു  നീങ്ങി ഓടയില്‍ എത്തി . ബൈക്കും  തെന്നി നീങ്ങി മറ്റൊരു വശത്ത് .പാല്‍ കവര്‍ പൊട്ടി തെറിച്ചു റോഡില്‍ വെള്ളത്തില്‍ കലര്‍ന്ന് അഴുക്കു ചാലിലേക്ക് പാല്‍ നിറം കലര്‍ത്തി ഒഴുകുന്നു .ഞാന്‍ തപ്പി തടഞ്ഞ് എണീറ്റ്‌  നിന്നു .പാലില്ലാതെ എങ്ങിനെ വീട്ടില്‍ പോവും .കാലു പൊട്ടി രക്തം വരുന്നുണ്ടോ .എന്റെ നേര്‍ക്ക്‌ നീണ്ട വെളിച്ചമടിച്ച്‌ ഹോറന്‍    മുഴക്കി ഒരു വണ്ടി കടന്നു വരുന്നു .കണ്ണുകള്‍  വലിച്ചു തുറന്നു.    വലിയൊരു ശബ്ദത്തോടെ അടുത്ത ട്രാക്കിലൂടെ ഒരു ട്രെയിന്‍ കടന്നു പോയി .സ്ഥലകാല ബോധം ട്രേസിംഗ്  പേപ്പറിലൂടെ എന്ന  പോലെ മെല്ലെ മെല്ലെ തെളിഞ്ഞു വന്നു. വിദ്യാര്‍ത്ഥികളുടെ നേര്‍ത്ത  ശബ്ദം  കേള്‍ക്കാം. 

എടി നീ അവിടുന്ന് നോക്കണേ അവര് വരുന്നുണ്ടോന്നു.. 
എത്രണ്ണം ആയി മൂന്നെണ്ണം..
 
നീ വേഗം കോപ്പി  ചെയ്യൂ.. 
ഒരെണ്ണം കൂടി വേഗം   കോപ്പിയാവും അവരിപ്പോളൊന്നും  വരില്ലെന്നെ..  
കുട്ടികള്‍ ആകാംഷയിലാണ് ആ സ്ത്രീ വരുമ്പോഴേക്കും...  പരമാവധി പാട്ടുകള്‍...  
 ലാപ്പ്ടോപ്പും ധൃതിയിലാണ്  പരമാവദി   കോപ്പി ചെയ്യണം . അവരുടെ കണ്ണുകളും ചുണ്ടുകളും വിരലുകളും ധൃതിയിലാണ്...    

വെസ്ടിബ്യുളിലുടെ ഞാന്‍ കണ്ട തല എവിടെയോ മുറിഞ്ഞു പോയിരിക്കുന്നു .യാത്രക്കാര്‍ എവിടെയൊക്കെയോ വച്ച് പിരിഞ്ഞു പോയിരിക്കുന്നു  ... 
ആ സ്ത്രീയുടെ ദൈന്യ മുഖം വീണ്ടും ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു .കുട്ടികള്‍ക്ക് അവരുടെ വരവിന്റെ വിവരം ധരിപ്പിക്കാനെന്നവണ്ണം ഇപ്പോള്‍ കുഞ്ഞു നല്ല ഉച്ചത്തില്‍ തന്നെ കരയുന്നുണ്ട് ,അവരുടെ കണ്ണുകള്‍ തന്റെ നേര്‍ക്കാണോ നീളുന്നത് ,അതിലെ നിസ്സംഗത എന്നെ തളര്‍ത്തുന്നു .  

ഇടി മിന്നലില്‍ മോള് പേടിച്ചു കരയുന്നുണ്ടാവുമോ .വെള്ളം വീട്ടിനടുത്തേക്ക് കയറിയിരിക്കുമോ. എന്റെ ഓഫീസിലെ സുഹൃത്ത്‌ എന്നോട് കുശു കുശുക്കുന്നത് മറ്റു വല്ലവരും കേട്ടിരിക്കുമോ . കുട ചൂടി വന്ന വിശാല നെറ്റിക്കാരിയുടെ വിവാഹം കഴിഞ്ഞിരിക്കുമോ, ആ കുട്ടികള്‍ പാട്ടുകള്‍ കോപ്പി ചെയ്യുന്നത് അവര് കണ്ടുവോ .അടുത്ത് വന്നു എല്ലാം എണ്ണി തിട്ടപ്പെടുത്തിയ അവര്‍ എന്റെ നേരെ കൈ നീട്ടി .നനഞ്ഞ കൈകള്‍ കൊണ്ട് ഇരുപതു രൂപ പേര്‍സില്‍ നിന്നും എടുക്കാന്‍ എനിക്കെത്ര സമയം വേണ്ടി വന്നു.. .വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സിഡികളും തിരിച്ചേല്‍പ്പിച്ചപ്പോള്‍ അവരുടെ  മുഖത്ത്    എന്തൊരു  വിജയ  ഭാവമായിരുന്നു  . ആ സ്ത്രീ  അതൊന്നു എണ്ണി  പോലും നോക്കാതെ തിരിഞ്ഞു നടന്നപ്പോള്‍ ആ കുഞ്ഞിന്റെ കണ്ണുകളിലേക്കു നോക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു . ഒരു തളര്‍ന്ന  കുതിരയെപ്പോലെ തെറ്റയൊലിപ്പിച്ചു ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴും ആ വിദ്യാര്‍ഥികളുടെ വിജയാരവം തീര്‍ന്നിരുന്നില്ല . മഴ അല്പം പോലും തളരാതെ വാശി പിടിച്ചിരിപ്പാണ് .സ്റ്റേഷന് അടുത്തുള്ള മദ്യ ശാലയില്‍ ഒരു പാട് തിരക്കുണ്ട്‌ .ആളുകള്‍ പരല്‍ മീനുകളെ പോലെ അകത്തു കിടന്നു പുളക്കുന്നത് കണ്ണാടിക്കൂടിലൂടെ കാണാം.

ബൈക്കില്‍ സര്‍വ ശക്തിയുമെടുത്തു ആഞ്ഞു ചവിട്ടുമ്പോള്‍ മൊബൈലില്‍ റിംഗ് അടിച്ചു .ഭാര്യയാണ് ..എന്താ മോള് കരയുകയാണോ ...വെള്ളം വീടിന്റെ പടി കടന്നോ ...പാലിപ്പോ മേടിക്കാം ...ഞാനിതാ എത്തി ...മറുതലക്കല്‍ നിന്ന് ശബ്ദം ഒരു കൊടുംകാറ്റു പോലെയാണ് പടങ്ങളെ മൂടിയത് .   നിങ്ങളുടെ പഴയ പുസ്തകതിനുള്ളിലെ ആ വല്യ നെറ്റിയുള്ള പെണ്ണ് ഏതാ?....   
ആ മദ്യശാലയിലിരുന്നു എന്റെ സുഹൃത്തുക്കള്‍ എന്നെ ഓര്‍ത്തു ആര്‍ത്തു ചിരിക്കുന്നുണ്ടോ ...  
ആ വിദ്യാര്‍ഥികള്‍   അപഹരിച്ച  ഗാനങ്ങള്‍  കേട്ടിപ്പോള്‍ നൃത്തം ചെയ്യുകയായിരിക്കുമോ ...  
ഇന്ന് മഴയും ഇടിയുമുണ്ടായിട്ടും എന്റെ ഭാര്യയും മോളും ഞാനില്ലാതെ ഭയപ്പെട്ടില്ലെന്നോ ...  
ശോഷിച്ച കൈകളുള്ള സ്ത്രീയുടെ കുഞ്ഞു ഇപ്പോള്‍ ശാന്തമായുറങ്ങുകയായിരിക്കുമോ ..  
ഈ മഴ ഇനിയും ശക്തമായി പെയ്തിരുന്നെങ്കില്‍ എനിക്ക് എന്റെ  കണ്ണുകള്‍ ഇറുക്കി  അടക്കാമായിരുന്നു ...                    

Tuesday, May 31, 2011

ചില ഇമ്മിഗ്രേഷന്‍ കസ്സര്‍ത്തുകള്‍

നാട്ടില്‍  പോവുന്നത് ഓര്ക്കുമ്പോള്‍ അനോണി ആന്റണി യുടെ ചെക്ക് ലിസ്റ്റല്ല എന്റെ മനസ്സില്‍  ഉദിക്കുന്നത്....  എത്ര  കുപ്പികൊണ്ടുപോകാം  ??!!അത്  എവിടെയൊക്കെ   പതുക്കാം   എതെല്ലാം ബ്രാന്ഡുകള്‍  ആര്ക്കെല്ലാം  എന്നിങ്ങനെയുള്ള  നൂലാമാലകള്‍ .. മൂന്ന് കുപ്പികള്ഇവിടുന്നേ വാങ്ങി    കാല്സറായിയില്‍    കയറ്റി   അതിനു   മുകളില്‍   ഒരു  ഷര്ട്ട്‌     കൊണ്ട്   പൊതിഞ്ഞു  പുതപ്പു കൊണ്ട് കവചം തീര്ത്തു പെട്ടിയുടെ നാലില്മൂന്ന് മൂലകളില്സ്ഥാപിച്ചു.അടിയിലും മുകളിലും ബ്രേക്ക്പ്രൂഫാക്കാന്‍   കുറച്ച്   അടിവസ്ത്രങ്ങള്‍;അതിനും താഴെ ,ഏകാന്തതയുടെ   നൂറുവര്ഷങ്ങള്‍(വളരെ വിലപ്പെട്ട പുസ്തകം. ഞാന്ടൂര്കഴിഞ്ഞു വരുമ്പോള്കൊണ്ടുവരുന്ന ബില്ലുകള്‍  കമ്പനിയില്‍  റീ  ഇമ്ബെര്സ് ചെയ്യുന്നതിന് മുന്പ്   പാറിപ്പറന്നു പോവാതിരിക്കാന്വയ്ക്കുന്നത്  അമൂല്യ പുസ്തകത്തിലാണ് .കഴിഞ്ഞ അഞ്ചു വര്ഷമായി കൊണ്ട് നടക്കുന്നു ഈ കന്യകയെ) , ഇജ്ജാതി നാലഞ്ജ്ജെണ്ണം   വേറെയും എടുത്തു    എല്ലാ    കുപ്പികള്ക്കും    മേലെയും    കീഴെയും    സംരക്ഷണ   കവചം തീര്ത്തു.  പെട്ടികള്‍   ലഗേജിലാണ്     പോകുന്നത്, പന്നകള്‍ പെട്ടിയെടുത്ത് എറിയുന്നത്   നേരില്കണ്ടിട്ടുണ്ട് .എന്തൊക്കെ പൊട്ടിയാലും കുപ്പികള്പൊട്ടരുത്‌.വളരെ ശ്രദ്ധയോടെ പായ്ക്ക് ചെയ്തു.

ദുബായ് വഴിയാണ്    യാത്ര. ആക്ര   (ഘാന)  ടൂ ദുബായ് വരെ  വൈന്‍  മാത്രമാണ്   കുടിച്ചത് (സത്യം ...അമ്മയാണെ സത്യം)   .പേര്സണല്സ്ക്രീനില്രബ്നെ ബനാ ദി ജോഡി  എന്ന ചിത്രം കണ്ട്‌ എന്തോ കണ്ണുകള്ധാര   ധാരയായ്  അശ്രുക്കള്പൊഴിച്ചു
(ഉള്ളിലെ തറ ടിക്കെറിന്റെ ആഘോഷങ്ങള്‍ ) .അടുത്തിരുന്ന സായിപ്പ് എട്ടര  മണിക്കൂര്‍   യാത്രയ്ക്കിടയില്നാല് പെഗ്ഗടിച്ചു.എന്റെ കരച്ചില്കണ്ട്സായിപ്പു വിചാരിച്ചത് ഞാന്വൈന്അടിച്ചു പൂസ്സായതാണെന്നാണ്.എന്നാല്‍ അവനടിച്ച വിസ്കി ഡ്രൈ നാലെണ്ണം അടിച്ചാലും കുലുങ്ങാത്ത മല്ലന്‍ മല്ലുവാണ് ഇമ്മ്ലെന്നുണ്ടോ പാവം  സായിപ്പു അറിയുന്നു വിമാനം ഒരുസ്ഥലത്ത് സാമാന്യം നല്ല രീതിയില്തന്നെ കുലുങ്ങി .അടിച്ച് ഫിറ്റായാത്  കൊണ്ടാവാം സായിപ്പിന്റെ മുഖത്ത്  യാതൊരു ഭാവഭേതവുമില്ല.എന്നാല്വെറും  വൈന്‍ മാത്രമടിക്കാന്‍    തോന്നിച്ച  നിമിഷത്തെ  ശപിച്ചും  കൊണ്ടിരിക്കുമ്പോഴാണ്    പിന്നില്‍  നിന്നും  ഒരു തോണ്ടല്‍   - അച്ഛായനാണ് ഡാ ....താഴെ കടലാണോ ..കേറിയപ്പോ തൊട്ടു തുടങ്ങിയ വീശാണ്...എന്തിനാ അച്ചായോ.... 
അല്ല വീണാല്‍ നീന്തി  രക്ഷപെടാല്ലോ  ... ദെ  ഇതാണ് അച്ചായന്റെ ലൈന്‍ .. ആപല്ഘട്ടതിലും     മുള്ള് മുരിക്കിമ്മേ ഇരിക്കണ മാതിരി ഇരുന്നു ഞാന്‍   ചിരിച്ചു... കുറച്ചു കഴിഞ്ഞപ്പോ ഒന്ന് ശാന്തമായി ..പൈലറ്റ്     ഉറക്കം തൂങ്ങിയ മാതിരി ഒരറിയിപ്പും (ലോകത്തെ   എല്ലാ  പൈലറ്റ്മാരും എന്താണാവോ ഒറക്കം തൂങ്ങി     എണീറ്റ്വായില് വേവിച്ച ഉരുളംകിഴങ്ങിട്ട   മാതിരി അനൌണ്സ്   ചെയ്യണത് അതോ ഇനി മംഗലാപുരത്ത്    ഇറക്കിയ  മൂപ്പില്സിനെ   പോലെ   ശരിക്കും  കണ്ണുകളില്‍ ഊഞ്ഞാല് കെട്ടിക്കൊണ്ടിരിക്കയാണോ  )  വെതര്ആണത്രേ      ..വെതെര്   ... കുടിച്ച   വയിന്‍      വേസ്റ്റ്   ആക്കാന്‍....
              
ദുബായില്ഇറങ്ങിയപ്പോള്‍   അവിടുത്തെ കോട്ടയം അയ്യപ്പാസ് പോലത്തെ വൈന്ഷോപ്പ് കണ്ടപ്പോ അവിടുന്നും വാങ്ങി രണ്ടെണ്ണം നല്ല ഡ്യൂട്ടി   ഫ്രീ കവറിലൊക്കെ   ഇട്ടു സുന്ദരിയാക്കി തന്നു. അത് കൊണ്ട് പോയി  ഫ്ലൈറ്റിലെ റാക്കില്വച്ചു .. എന്ത് സുഖം സമാധാനം ദുബായ് കൊച്ചി     ഫ്ലൈറ്റു ടേക്ക്   ഓഫ്ചെയ്യുമ്പോള്‍ വിമാനത്തിന്റെ ഒരിരമ്പം പോലും കേള്ക്കുന്നില്ല ..ഹായ് കുപ്പികള്‍    കൂട്ടി മുട്ടുന്ന കിലുകിലാരവം മാത്രം ... എല്ലാവരും യഥേഷ്ടം വാങ്ങിച്ചു കൂട്ടിയതില്‍   അഭിമാനം സന്തോഷം !!! 
കൊച്ചിയിലെത്തിയപ്പോ എന്റെ മുന്നിലുണ്ടായിരുന്ന    ഫാമിലിയെ  കസ്റ്റംസ്       ചെക്കു ചെയ്യാണ്ടെ കടത്തി വിട്ടു നമ്മളെ കണ്ടാലേ ഒറ്റക്കൊരു ദരിദ്ര ലുക്കായത്   കൊണ്ട് പിടിച്ചു നിര്ത്തി ."
യെത്ര കുപ്പിയാണ് ??
രണ്ട്..
പിന്നേ...രണ്ടില്‍  കൂടുതലുണ്ടെങ്കില്‍ ഞങ്ങള്‍ എടുക്കട്ടെ..        
അല്ല  സര്‍ .....
ദെ   നോക്കിയേ ..
ഞാന്സ്കാനറില്‍     നോക്കുന്നു ...നഗ്നരായി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന എന്റെ ഓരോ കുപ്പി കുഞ്ഞുങ്ങളെയും  അയാള്എണ്ണി..  അഞ്ചു  കുപ്പിയും വെചോണ്ടിത് യെന്ത്  ഭാവിച്ചാണ്   മോന്.. 
ഞാന്പെട്ടെന്ന് കുതിരവട്ടം പപ്പുവായി  ഖാന കഴിക്കാന്വകയില്ലാണ്ട്   ഘാനയില്പോയോനാണ് മാപ്പാക്കണം ....കുപ്പിയില്ലാതെ     ചെന്നാ പെറ്റ തന്ത പോലും വീട്ടില്കയറ്റൂല ...
ടെ അങ്ങട്ട് മാറിനില്ലു... മാറി നിരത്തല് ഞാന്മുന്പും കണ്ടിട്ടുണ്ട് ...മനസ്സ് ഫ്ലാഷ് ബാക്കിലേക്ക്‌ പോയി  .....
ഏകദേശം ഒന്നര വര്ഷം മുന്പ് ഞാന്‍  ആദ്യമായി ഘാനയിലേക്ക്     പോവുകയാണ്.   ടിക്കറ്റ് മുംബയില്നിന്നായിരുന്നു അതുകൊണ്ട്   "ഹം   മുംബൈ ജായെന്ഗെ"   എന്ന് ശാട്യത്തോടെ   പറഞ്ഞു കൊണ്ട് ഒരു ജെറ്റ് എയര്വേയ്സ്     വിമാനം  മോഹന്ലാല്‍ ഒറ്റ രാത്രി കൊണ്ട് കുടിയൊഴിപ്പിച്ച ചേരികള്ക്ക് മുകളിലൂടെ എന്നെ  പറന്നിറക്കി. നാല് മണിക്കുള്ള എമിരേറ്റ്സ് വീമാനവും കാത്തു       ഞാന്പാതിരയ്ക്ക് മുംബൈ ഇന്റര്നാഷണല്‍ എയര്പോര്ട്ടില്‍ .എമിഗ്രഷന്കൌണ്ടെരില്‍  എത്തിയപ്പോ ഓഫീസര്‍ എന്റെ വിസ നോക്കിയിട്ട് പറഞ്ഞു എവിടെ വിസ ...അപ്പൊ ഇത് വിസയല്ലേ .സ്കാന്ചെയ്തു കിട്ടിയ വിസയാണ് മറ്റു രാജ്യങ്ങളുടെ പോലെ വലിയ അലങ്കാരങ്ങള്ലോ ആര്ഭാടങ്ങള്ലോ    ഒന്നുമില്ലാത്ത ഒരു സാധാരണ ‍ വിസയാണ്  ഘാനയുടെത് .അണ്ണന്തിരിച്ചും മറിച്ചും നോക്കുന്നു  പിന്നെ എന്നെ   നോക്കി ഇത് എക്സ്പയറവാന്‍      ഇനി അഞ്ചു ദിവസമല്ലേ ഉള്ളു ..
അതെ എനിക്ക് ഇത് ലെയിട്ടായാണ്        കിട്ടിയത് അവിടെ ചെന്നാല്വിസ മുപ്പതു ദിവസത്തേക്ക് എക്സ്റ്റെണ്ട്     ചെയ്തു കിട്ടും ........എയ്യ് അതൊന്നും പറ്റൂല ഒന്നങ്ങോട്ടു മാറി നിന്നെ .

അപ്പൊ ഇനി ശരിക്കും പോവാന്‍ പറ്റില്ലേ അന്ന് പോകാന്തീരെ താല്പര്യം ഇല്ലായിരുന്നു .എന്തായാലും ഇത് അയച്ചു തന്ന നമ്മുടെ ബോസ്സിനെ   വിളിക്കാം .അയാള്ടടുത്തു   കാര്യം പറഞ്ഞപ്പോ   അയാള് ഓഫീസര്മാരെ കുറെ തെറി ഇവന്മാര്ക്കൊന്നും ഒരു വിവരവുമില്ല പന്ന ....--- മക്കള്‍ ..പിന്നെ മുംബൈകാര് പച്ച വെള്ളം പോലെ ഉപയോഗിക്കുന്ന "മാത്തര്‍ " വച്ചും  "ബഹന്‍  " വച്ചുമുള്ള   തെറികള് ... കേള്ക്കുന്നത് ഞാനെന്നെ   ഉള്ളു.നീ ഫോണ്‍ അയാള്ക്ക് കൊടുത്തെ ,എന്നാല്ഓഫീസര്ഫോണ്വാങ്ങാന്കൂട്ടാക്കുന്നില്ല .അയാള്‍    അപകടം  മണത്തു  വെന്ന്  തോന്നുന്നു  . ഓഫീസര്മറ്റാളുകളെ വിളിച്ചു തുടങ്ങി  ,ആളുകളെല്ലാം എന്നെ നോക്കുന്നുണ്ട് ഞാനേതാണ്ട് കള്ളാ വിസയൊക്കെ ഉണ്ടാക്കീട്ടു നാട് വിടാന്‍   വന്നവനാണ് എന്നൊക്കെയുള്ള നോട്ടങ്ങള്അടക്കി പറച്ചിലുകള്‍.        
        എന്തായാലും കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു .എന്തായി ...എന്താവാന്‍ ...അല്ല നിങ്ങടെ ബോസ്സെന്തു പറയുന്നു ...ഇത് തന്നെ വിസ ..എന്നാ ഞാനെന്റെ സുപിരിയരോട്     ഒന്ന് ചോദിക്കട്ടെ ... എന്നാ പിന്നെ ചോയിച്ചിട്ട് വരീന്‍ ...
അപ്പോഴേക്കും ബോസ്സിന്റെ വിളി വീണ്ടും ...ഞാന്കാര്യങ്ങള്ധരിപ്പിച്ചപ്പോള്‍  ബോസ്സ് പറഞ്ഞു ഇതവന്മാരുടെ  സ്ഥിരം അടവാണ് പൈസ പിടുങ്ങാന്‍ എന്തെങ്കിലും കൊടുത്താല്‍ അടങ്ങും പിന്നെ അവിടുത്തെ മിക്കവാറും എണ്ണം നിന്റെ നാട്ടുകാരാണ് .

എന്ത് മലയാളിയോ ....അണ്ണന്തിരിച്ചു വന്നു വീണ്ടും കുറെ ചോദ്യങ്ങള്‍ .നിങ്ങള്എന്ത് ജോലിക്കാന് പോവുന്നത് ..‍ ഓ ഞാന്  ജോലിക്കൊന്നും അല്ല ചുമ്മാ ...പിന്നെ പിന്നെ അറിയാം അവിടെ നല്ല ശമ്പളം ഒക്കെ കിട്ടും അതും ഡോളറില് ..പിന്നെ നിനക്ക് പൈസ തന്നിട്ട് എനിക്ക് ഒരു ഡോളറും വേണ്ട മോനെ  ( എന്ന് ആത്മഗതം )...ഒടുവില്‍ ഞാന്ഒരു നമ്പര്ഇറക്കി ...നല്ല മലയാളത്തില്ചോദിച്ചു സാറേ !!!!! ശരിക്കും എന്താ പ്രശ്നം,
 ദേ.. ഭൂതം  കുടത്തീന്നു പുറത്തു   വന്നു ...അത് പിന്നെ എത്ര ശമ്പളം കിട്ടു൦ ...നല്ല മലയാളത്തില് ...ഞാന്പറഞ്ഞു ഇവിടെ വര്ക്ക് ചെയ്യുന്ന കമ്പനി അവിടെ കുറച്ചു കാര്യങ്ങള്ചെയ്തു തീര്ക്കാനാണ് എന്നെ അയ്യക്കുന്നത് എനിക്ക് ശമ്പളം വിടെ കിട്ടൂ എന്നും അല് സ്വല്പം പ്രാരബ്ധവും സെന്റിയും ഒക്കെ കൂട്ടി കുഴച്ചു മൂപ്പരെ കുപ്പിയിലാക്കി സ്റ്റാമ്പ്ചെയ്യിച്ചു . എന്തൊക്കെയായാലും ഒരുത്തന്ഇവിടുന്നു നാട് വിട്ടാ അത്രേം കൊമ്പറ്റിഷന്‍ കുറഞ്ഞു കിട്ടുന്നതില്‍ സമാധാനിക്കണ്ടവാന്‍ ,ഏതായാലും നമ്മളെ ക്കൊണ്ട് ഇവനൊന്നും ഒന്നും ചെയ്യാന്പറ്റില്ല എന്നാല്ഇവനൊക്കെ ഏതെങ്കിലും ഉഗാണ്ടെല് പോയി ജീവിച്ചോട്ടെ എന്ന് വിചാരിക്കുന്നതിനു പകരം അവന്റെ ലങ്ഗോട്ടിക്കൂടി എങ്ങിനെ ഊരി വാങ്ങാം അതിനെന്തൊക്കെ നമ്പര് ഇറക്കാം     എന്നാണ്     ഇന്ത്യക്കാരന്റെ മനസ്സില്‍ .           
ഇനി നിങ്ങള്ഘാനയില്വന്നിറങ്ങുoമ്പോഴോ ....എന്തൊരു സ്വീകരണം . കൌണ്ടറില്‍  എത്തുമ്പോള്‍  ഗുഡ് മോര്ണിംഗ്  ...  വൈറ്റ്  മാന്‍ .... നമ്മള്‍ തിരിഞ്ഞു നോക്കുന്നു  ഏതോ സായ്യിപ്പു പുറകില്നില്പ്പുണ്ടാവും.... 
ഹൌ ആര്‍ യു ...ഹമ്മോ അപ്പൊ നമ്മളെ തന്നെ യാണ് ....14 വര്ഷം  സ്ഥിരമായി ഫെയര്‍ ആന്ഡ്‌ ലൌലി തേച്ചിട്ടും വെളുക്കാത്ത ഞാന്‍ 12 മണിക്കൂര്‍ വീമാന    യാത്ര കഴിഞ്ഞപ്പോഴേക്കും വെളുത്തു വെളുത്തു വൈറ്റ് മാനായി  .
          ഞാനും ഷാരുക്ക് ഖാനെ പോലെ പോസൊക്കെ ചെയ്തു ഒരു സായിപ്പിന്റെ പോലൊക്കെ ഇംഗ്ലീഷ്          തട്ടി മൂളിച്ചു അവശ്യ മുള്ളിടതും ഇല്ലാത്തിടത്തും ഒക്കെ  സോറി താങ്ക്സ് ഓക്കേ എല്ലാം  ആട് ചെയ്യുന്നുണ്ട് .   അയാള് വിസയെല്ലാം നോക്കി പാസ്പോര്ട്ടില്സീല് ചെയ്തു  പിന്നെ എന്നോട് വെല്ക്കം ടൂ    ഘാന  ,ഹാവ് നൈസ് സ്റ്റേ എന്നെല്ലാം   ചൊല്ലി...അവസാനം എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു പിന്നെ "ഗിവ് മി സം  ചോപ്പ് മണിയോ " ....   എനിക്ക് ഭക്ഷണം കഴിക്കാന്എന്തെങ്കിലും തരൂ .ഒരു വിദേശി നാട്ടില്ഇറങ്ങുന്നതോടെ സ്വതേ സാമ്പത്തിക ശേഷി കുറഞ്ഞ  രാജ്യത്തു    കൊമ്പറ്റിഷന്‍  കൂടുകയാണ് ഒരു ഘനിയന്റെ ജോലിയാണ് നഷ്ടപ്പെടുന്നത് .എന്നാലും എന്ത് ഹൃദ്യമായി പെരുമാറുന്നു .അവനു ചെയ്യാന്കഴിയുന്നതെല്ലാം ചെയ്താണ് അവന്എന്നോട് ചോദ്യം എറിഞ്ഞത് .ഞാന്കൈയിലുണ്ടായിരുന്ന 15  ഡോളര്അവന്റെ മുന്നിലെ പുസ്തകത്തില്വച്ചു . അവന്അതെടുത്തു കീശയിലാക്കി എന്നെ നോക്കി പുഞ്ചിരിക്കുകയും ,ഹസ്തദാനം തരികയും പിന്നെ മുകളിലേക്ക് നോക്കി ഗോഡ് ബ്ലെസ് യു എന്ന് രണ്ടു തവണ ചൊല്ലി പിരിഞ്ഞു . .പിന്നെ കസ്റംസ് ചെക്കില്‍ ഓഫീസര്‍ കുറെ കൂടി മാന്യനായിരുന്നു നിങ്ങളുടെ പെട്ടികള്വേണമെങ്കില്തുറന്നു കാണികാം വേണ്ടെങ്കില്ഞങ്ങള്ക്ക് അല്പം ചോപ്പ് മണി തരൂ .ഹോ എന്തൊരു മാന്യത . മാന്യതയ്ക്ക് ഞാന്‍ 10 ഡോള്ളര് കൊടുത്തു  . മാന്യ  ദേഹവും     എനിക്ക് വേണ്ടി ദൈവത്തോട് പ്രാര്ത്ഥിച്ചു .  
 നമ്മുടെ നാട്ടിലും പോലീസുകാരന്നിങ്ങളുടെ ബൈക്ക് തടഞ്ഞു  നിര്ത്തി പേപ്പറുകള്‍ എല്ലാം  ഉണ്ടെന്നു നോക്കി എല്ലാം ഉണ്ടെങ്കില്‍ ഇവിടെ എന്താ ലയിറ്റിനു     നടുവില്‍  കറുത്ത സ്പോട്ടില്ലാത്തെ      ഹെല്മറ്റില്‍   എസ്   മുദ്രയില്ലാതെ എന്നൊക്കെ വിരട്ടുന്നതിനു  പകരം സഹോദരാ എനിക്ക് വിശക്കുന്നു എനിക്ക് ഭക്ഷണം കഴിക്കാന്എന്തെങ്കിലും തരൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്സന്തോഷത്തോടെ കൊടുക്കില്ലേ .നിങ്ങളുടെ പണം വാങ്ങി പോലീസുകാരന്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്എന്ത് മാത്രം സന്തോഷം അനുഭവിക്കും .
   എനിക്ക്     തോന്നുന്നത് മൂന്നു തരത്തിലുള്ള കൈക്കൂലി വാങ്ങുന്നവരാന്നുള്ളത് 
1. നിങ്ങളെ ആദ്യം പീഡിപ്പിച്ചും   ഭയപ്പെടുത്തിയും ഒടുവില്കൈക്കൂലി ചോദിച്ചും അവസാനം കൊടുത്തു കഴിഞ്ഞാലും പിന്നേം രണ്ടു വിരട്ടും ഡയലോഗും ഒക്കെ തന്നു ഓടിക്കുന്നവര്‍ ( ഉദാ . ,ട്രാഫിക്‌ പോലീസുകാര്‍ ,പിന്നെ നമ്മടെ സാധാ പോലീസുകാര്‍ )
2. നിങ്ങളെ വിരട്ടുകയും പണം വാങ്ങുകയും ചെയ്തിട്ടും ഉദ്ദേശിച്ച കാര്യം ഭംഗിയായി സാധിച്ചു തരാത്തവര്‍( ഉദ  . കേരളത്തിലെ റയില്വെ ടി .ടി യാരന്‍  മാര്‍, സര്ക്കാര് ഉധ്യോഗസ്തര്‍ )
3. നിങ്ങളെ മാക്സിമം സുഖിപ്പിക്കുകയും എല്ലാം ശരിയാക്കി തരാം എന്നും പറഞ്ഞു സന്തോഷിപ്പിക്കുകയും    പിന്നെ പണം കിട്ടി കഴിഞ്ഞാല്‍ നിങ്ങള്ക്ക് അയാളെ ഒരിക്കലും കണ്ടു കിട്ടുവാന്‍ കഴിയാത്തവര്‍ (.ഉദാ .അല്ലറ ചില്ലറ രാഷ്ട്രീയക്കാര് , വക്കീല്‍ ഗുമസ്തന്മാര് , ബ്രോക്കെരന്മാര്).
ഈയിടെ ബുര്കിനാ ഫാസോ  വരെ പോയപ്പോള്ഘാന ഇമ്മിഗ്രഷനില്‍  മാന്യമായി ചോപ്പ് മണിയൊക്കെ കൊടുത്തു ബോര്ഡര്‍       ‍ കടന്നു ബുര്കിനാ എംബസിയിലെത്തി ബുര്കിനാ ഒരു ഫ്രഞ്ച് അധീന പ്രദേശമായതിനാല്‍ സംസാര ഭാഷ ഫ്രഞ്ചും പണം ഫ്രാങ്കും സിഫയും ഒക്കെയാണ് .ഓഫീസരെ കണ്ടു ഒരു വര്ഷത്തെ മള്ടിപ്പിള്‍    ‍     എന്ട്രി വിസ ആവശ്യപ്പെട്ടു .അയാള്‍ ‍ ഉടനെ താരീഫു കാര്ഡു തന്നു .പണം  കണ്വെര്ടു   ചെയ്യാന്ഒരു എയ്ജെന്റിനെ    ഏര്പ്പാടാക്കി തന്നു .ഫോടോയില്ലെന്നു പറഞ്ഞപ്പോള്അയാളുടെ ഓഫീസില്‍ വച്ചു തന്നെ ഫോട്ടോയെടുക്കാന്‍ ഒരു ക്യാമെറമാനേ     കൊണ്ട് വന്നു .ഫ്രെഞ്ചിലുള്ള ഫോം ഫില്ചെയ്യാന്സഹായിച്ചു താരീഫ്ഫു പ്രകാരം പണം വാങ്ങി പാസ്പോര്ട്ടില്സീല് ചെയ്തു തന്നു .ഇപ്പൊ ശീലമായതു   കൊണ്ട് മുനിലെ പോക്കറ്റില്‍ എടുക്കാന്എളുപ്പത്തില്വച്ചിരുന്ന ചോപ്പ് മണി യിലേക്ക് അയാള്ഒരു താല്പര്യവും കാട്ടുന്നില്ല. എനിക്കാണെങ്കില്‍ ആകെ വിമ്മിഷ്ടം ഇത് കൊടുക്കാതെ കൈ തരിക്കുന്നു .ഒടുവില്അയാളോട് നേരിട്ട് ചോദിച്ചു എന്തെങ്കിലും .......എയ്യ് നിങ്ങള്ഞങ്ങളുടെ അതിതിയാണ് ഞങ്ങളുടെ രാജ്യം സന്ദര്ശിക്കുന്നതില സന്തോഷിക്കുന്നു .  പോക്കെറ്റില്കിടന്നു ചോപ്പ് മണി എന്നെ ഇളിഭ്യനായി നോക്കി ചിരിച്ചു .       ഒരു വര്ഷം കഴിഞ്ഞു വിസ രിനിവ്  ചെയ്യുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ നിങ്ങള്‍ തലസ്ഥാനമായ വഗടുഗുവില്‍ ചെന്ന് ഇമമിഗ്രഷന്ഓഫീസില്പോയി കാണിച്ചാല്‍ തങ്ങളുടെ രാജ്യത്തോട് താല്പര്യം ഉള്ളവനെന്നു അറിഞ്ഞാല്‍ വേറെ പണമൊന്നും വാങ്ങാതെ തന്നെ  വിസ രണ്ടു വര്ഷത്തേക്ക് എക്സ്ടെന്ട്    ചെയ്തു തരും  .(ഇനി ഇതിനാണോ ഭഗവാനെ ശരിക്കും വാഴപ്പഴം റിപ്പബ്ലിക് എന്ന് പറയുന്നത് )        നാട്ടിലാവുമ്പോ  ഫ്രഞ്ച് അധീന പ്രദേശമായ     മാഹി വരെ പോവുമ്പോ എന്തൊരു   സന്തോഷമായിരുന്നു എന്റെ വയറു നിറയെ കള്ളും കാറിന്റെ കുംബ നിറയെ ഇന്ധനവും ചുള് വിലക്കടിച്ചു തിരിച്ചു പോവുന്ന കാലത്തേ തുടങ്ങിയ എന്റെ ഫ്രഞ്ച് അഭിനിവേശം കുറെ കൂടി ഉയരത്തിലെത്തി .ഇതിനാണ് തറവാടിത്തം തറവാടിത്തം എന്ന് പറയുന്നത് അല്ലാതെ കൊണ്ട് വന്ന കുപ്പിയില്നിന്നും കൂടുതലുണ്ടെ  അടിച്ചു മാറ്റി നിയമം പഠിപ്പിക്കുന്നതല്ല  .


pic courtesy google
                    



              

                          




  

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...