Wednesday, August 4, 2021

സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം


 സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം 


ഡോൺ പാലത്തറയുടെ "ശവം" നേരത്തെ കണ്ടിട്ടുണ്ട് .വളരെ ടാലന്റഡ് ആയിട്ടുള്ള റൈറ്റർ ഡിറക്ടറാണെന്നു മനസ്സിലാക്കിയതും ആണ് .ലിജോയുടെ "ഈ മാ യൂ " ടെ  പിതൃത്വം  അവകാശപ്പെടാവുന്നത്ര ഒറിജിനലും ആണ് ശവം .

ഡോണിന്റെ ഏറ്റവും പുതിയ ചിത്രം ഈ കോവിഡ് കാലത്തു എത്ര നൂതനമായ ആവിഷ്കരണം സാധ്യമാണെന്ന അത്ഭുതവും സന്തോഷവും കൊണ്ട് നമ്മെ അമ്പരപ്പിക്കും .വെറും ഒറ്റ ഷോട്ടിൽ ക്യാമറ ഒരേ ആംഗിളിൽ കാറിന്റെ ഡാഷ്  ബോർഡിൽ വെച്ച് 85  മിനുറ്റ് ദൈർഘ്യമുള്ള ഒരു ചലച്ചിത്ര പരീക്ഷണം ആണ്. സിംഗിൾ ഷോട്ട് മലയാളിക്ക് പുതുമയൊന്നും അല്ല 1917 എന്ന ഹോളിവുഡ് ബ്ലോക്ക് ബസ്റ്റർ മുതൽ നമ്മടെ കട്ട ലോക്കൽ അങ്കമാലി ഡയറീസ് വരെ നമ്മൾ കണ്ടതാണ് .മാലിക്കിലെ 12 മിനിറ്റ് ഷോട്ടിലെ സ്റ്റിച്ചിംഗ് വരെ തേക്കിലെ മയിൽ കുറ്റികൾ വരേ ചർച്ചിച്ചതാണ് .സ്റ്റിച്ചിങ് സങ്കേതം ഡോൺ പാലത്തറ   ഉപയോഗിച്ചതായി തോന്നുന്നില്ല .ഒന്ന് രണ്ടിടത്തെ ചില പാളിച്ചകൾ ചിത്രത്തിൽ അതെ പടി ഉണ്ടു താനും .എന്നാൽ ഈ ഒറ്റ ഷോട്ട്  ഒരിക്കലും പ്രേക്ഷകനെ വിസ്മയിപ്പിക്കാനുള്ള ഒരു ടൂളായിട്ടല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും മഹത്തരം. ഈ ചിത്രം ഇങ്ങനെ അല്ലാതെ കൺസീവ് ചെയ്യാനോ പ്രേക്ഷകരിലേക്ക് അതെ ഇന്റെൻസിറ്റിയോടെ  കൺവെ ചെയ്യാനോ സാധിക്കില്ല .

ഒരു കാറിൽ ഒരു കപ്പിളിനോപ്പം അകപ്പെടുന്ന അവസ്ഥ പ്രേക്ഷകന് ഫീൽ ചെയ്യിക്കാൻ പറ്റിയ ഫോർമാറ്റ് ആയതുകൊണ്ടാകാം സംവിധായകൻ ഈ രീതി തിരഞ്ഞെടുത്തത് .അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് അധികം ഇൻഫർമേഷൻ ഡിസ്ക്ലോസിംഗ് ഇല്ലാതെ ക്യാരക്ടർ ഇൻട്രോ നടക്കുന്നു .ജിതിനും മരിയയും ഒരു ഓപ്പൺ റിലേഷന്ഷിപ്പിലാണ്, ഇതിൽ മരിയ ഏക്സിഡന്റൽ പ്രേഗ്രനാൻസി  സംശയിക്കുന്ന ഒരു സാഹചര്യം. പോസിറ്റീവാണെങ്കിൽ ഇപ്പോൾ പേരെന്റിങ്ങിനു തയ്യാറല്ലാത്ത അവർ . തേടുന്ന സൊല്യൂഷൻ ,കൺഫ്യൂഷൻ,പരസ്പരം പഴി ചാരൽ ഒടുവിൽ എന്ത് സംഭവിക്കും എന്ന ആകാംഷ എല്ലാം ചേർത്ത്  വളരെ എൻഗേജിങ് ആക്കാൻ സംവിധായകന് കഴിഞ്ഞു എന്നിടത്താണ് പ്രേക്ഷകന്റെ സന്തോഷം. പേരെന്റിങുമായി ബന്ധപെട്ടു ജൂലൈ മാസത്തിൽ കണ്ട മൂന്നാമത്തെ ചലച്ചിത്രമാണെങ്കിലും (സാറാസ് ,മിമി ) അവയുടെ ഡെപ്തിലേക്കൊന്നും പോകാതെ ഉദ്ദേശ്യം തന്നെ മറ്റൊന്നാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം .

ഒരു പ്രശ്നം മുന്നിലെത്തുമ്പോൾ ഒരു സാധാരണ മനുഷ്യന്റെ ചിന്തിച്ചു കൂട്ടൽ .പെസിമിസം ,പഴി ചാരൽ, ഇങ്ങനെയല്ലാതെ ഞാൻ അങ്ങനെ ചെയ്തെങ്കിൽ എന്താകുമായിരുന്നു .എടുത്ത തീരുമാനത്തിൽ വിശ്വാസക്കുറവ് എല്ലാം പ്രതിഫലിക്കുന്നു.രണ്ടു കഥാപാത്രങ്ങളും കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ കാറിൽ അകപ്പെട്ട ഫീൽ പ്രേക്ഷകനും അനുഭവിക്കാം .

ഇവർ രണ്ടു പേരും കൂടാതെ ഒരാൾ ഫിസിക്കലായും മറ്റു 3 പേർ ശബ്ദമായും ചിത്രത്തിൽ തെളിയുന്നുണ്ട് .ഒന്ന് ജിതിന്റെ സുഹൃത് മറ്റൊന്ന് മരിയയുടെ സഹോദരി പിന്നെ ഒരു ആര്ട്ട് ഫിലിം സംവിധായകൻ .പിന്നെ മരിയ ഹോസ്പിറ്റലിൽ നിന്ന് ലിഫ്റ്റ് കൊടുക്കുന്ന അപരിചിതയായ ഒരു ചേച്ചി ക്യാരക്ടറും.ഇത്രയെല്ലാം മതി പ്രേക്ഷകനെ പിടിച്ചിരുത്താൻ എന്ന് അടിവരയിടുന്ന സംവിധായകൻ .ഇടയ്ക്കു റേഡിയോയിൽ കേൾക്കുന്ന സിബ്ലിങ് ആനിമിറ്റി എന്ന  വിഷയവും സിനിമയുമായി ബന്ധിപ്പിക്കാവുന്നതാണ് .രണ്ടു പേർക്കിടയിലേക്കു പെട്ടെന്ന് ഒരാൾ കടന്നു വരുന്നതിന്റെ അപരിചിതത്വം, അത് ആ ചേച്ചി കാറിൽ കയറുമ്പോൾ രണ്ടു പേരുടെയും ബോഡി ലാംഗ്വേജ് ഷിഫ്റ്റിൽ നിന്നും മനസിലാക്കാം. ചേച്ചി ഒരു നൂറ്റാണ്ടു പിറകിൽ നിന്നാണ് വണ്ടി കയറുന്നതു .അവർ ഇറങ്ങുമ്പോൾ മരിയയുടെയും ജിതിന്റെയും ഈസ്‌ ഓഫ് ബിഹേവിങ് വളരെ വ്യക്തമാണ് .രണ്ടു പേരുടെ യാത്രാ വേളയിലെ സംഭാഷണത്തിന്  ഇടക്കുള്ള പോസുകൾ പരസ്പരം വാക്കുകൾ കൊണ്ട് മുറിപ്പെടുത്തി ശേഷമുള്ള വലിയ മൗനങ്ങൾ എല്ലാം യഥാര്ഥവും മനോഹരവുമായി തന്നെ പ്രേക്ഷകനിലേക്കു സംവേദിക്കുന്നു .

നാല് ആക്ടുകളായി വിഭജിച്ചിരിക്കയാണ് ചലച്ചിത്രം .ആദ്യം അവരുടെ ചുറ്റുപാടും സാഹചര്യവും പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നു അതോടപ്പോം അവര് ഫേസ് ചെയ്യുന്ന മേജർ പ്രോബ്ലം. പിന്നെ അവർ തമ്മിലുള്ള കോൺഫ്ലിക്ട് .പിന്നെ പുറത്തു നിന്നുള്ള ഇൻഫ്ലുവൻസ്  പിന്നീട് അവസാനം ഈ  വിഷയം എങ്ങിനെ അവസാനിക്കുന്നു എന്നുമാണ് ചലച്ചിത്രം.ആദിമധ്യാന്തമൊപ്പിച്ചുള്ള സിനിമകളുടെ കാലം കഴിഞ്ഞെങ്കിലും ആവശ്യത്തിന്  ഇന്ഫോയും എൻഡിങ്ങുമുള്ള ഒരു സിനിമതന്നെയാണ് സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം.

 മരിയ ആയ റീമയുടെ അഭിനയം ചിലയിടങ്ങളിൽ അല്പം അതിരു കടക്കുന്ന തോന്നൽ ഉളവാക്കുമ്പോഴും ഒരു നൂൽപ്പ്പാല നടത്തമാണ് സത്യത്തിൽ മരിയ. അല്പം നാഗിങ്ങും പൊസ്സസ്സീവും പെർഫെക്ഷനിസ്റ്റും ആയ ഒരു പെണ്കുട്ടിയാണെങ്കിലും പ്രേക്ഷക പിന്തുണ നഷ്ടപ്പെടാതെ അവസാനം വരെ എത്തിക്കാൻ റീമക്കു  കഴിഞ്ഞു.അല്പം ഓവറായി തോന്നുന്നത് സംവിധായകനുമായുള്ള ഫോൺ സംഭാഷണം ആണ് ,ആ സീക്യോൻസ്   അല്പം ഓവർ ദി ടോപ്പും  പ്രേടിക്ടബിളും ആണ് പ്രത്യേകിച്ച് റീമയുടെ ആ  സീൻ പെർഫോമൻസ് അല്പം കൂടി കരുതൽ വേണമായിരുന്നു .എന്നാൽ ജിതിൻ വളരെ കയ്യടക്കത്തോടെ പ്രശ്നത്തിന്റെ ഗൗരവം മനസ്സ്സിലാക്കുന്നുണ്ടെങ്കിലും വികാരത്തിന് വഴിപ്പെടാതെ ക്യാരക്റ്ററിനെ പൂർണ്ണതയിൽ എത്തിക്കുന്നു .സ്വന്തം സുഹൃത്തിന്റെ പ്രശ്നം നിസ്സാരമായി സൊല്യൂഷൻസ് കൊടുക്കുന്ന അവനു സ്വന്തം പ്രോബ്ലം മറികടക്കാനുള്ള ടെൻഷനും ബുദ്ധിമുട്ടും കൃത്യമായി അഭിനയത്തിൽ പ്രതിഫലിക്കുന്നു .

ഇനി മേക്കിങ് നോക്കിയാൽ ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന പോലെ രണ്ടു പേരും അത്യാവശ്യം റിഹേഴ്സൽ നടത്തി ഫുൾ ടേക്ക് പോയതായിരിക്കണം. അത് കൊണ്ട് തന്നെ കണ്ടന്റ്  കൊടുത്തു സ്വന്തം വാ മൊഴി ഉപയോഗിക്കാൻ സംവിധായകൻ സ്വാതന്ത്ര്യം കൊടുത്തിരിക്കണം .അതിനാൽ തന്നെ സംഭാഷണത്തിന്റെ ക്രെഡിറ് ടൈറ്റ്ലസിൽ റീമക്കും ജിതിനും കൊടുത്തിട്ടുണ്ട്. ജിതിൻ പ്രശസ്തനായ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണെന്നറിയാൻ കഴിഞ്ഞു .

ഒന്ന് രണ്ടു പാളിച്ചകൾ തോന്നിയത് ഒരിടത്ത്  ജിതിൻ നേരിട്ട് ക്യാമറയെ സ്റ്റെയർ ചെയ്യുന്നതും .ഒരു സീനിൽ റീമ ഡയലോഗ് തെറ്റി വീണ്ടും പറയുന്നതും ആണ്.നാച്ചുറൽ സംഭാഷണത്തിനിടയിൽ ഉച്ചാരണ ശുദ്ധിക്കായുള്ള ആ റിപ്പീറ്റിഷൻ വേണ്ടിയിരുന്നില്ല. പിന്നെ ചേച്ചിയുടെ കഥാപാത്രം വാഹനത്തിൽ കയറി അവരു ക്യാമറ ഫീൽഡിൽ വരാൻ നീങ്ങി  ഇരിക്കുന്നത് കൃത്യമായ പൊസിഷനിങ്ങിനാണെന്നു പെട്ടെന്ന് തിരിച്ചറിയാം.ചിലപ്പോൾ സംവിധയകാൻ റിമോട്ടിൽ നിന്ന് ബ്ലൂ ടൂത് വഴി നിർദ്ദേശങ്ങൾ കൊടുക്കുന്നത് പാലിക്കുന്നതിൽ വന്ന പിശകാകാം .

എന്തല്ലാം പറഞ്ഞാലും ഒരു വിഷയം പറഞ്ഞു ഫലിപ്പിക്കാൻ ഇത്രയും മതിയെന്ന് ഡോൺ അടിവരയിടുന്നു .എന്തായിരിക്കും സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം രണ്ടു പേര് തമ്മിൽ ഉള്ള കമ്മ്യൂണിക്കേഷൻ നിർബാധം തുടരണം അത്ര തന്നെ. എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്നായ "യെ തുമാരി മേരി ബാഥേയ്ൻ    ഹമേശാ യൂ ഹി ചൽത്തെ രഹേൻ " (Rock On ) എന്നും മൂളിയാണ് എഴുന്നേറ്റത് .   എന്നെ സംബന്ധിച്ചു   കുറെ നാളുകൾക്കു ശേഷം ഇത്രയും എഴുതിക്കാൻ  മാത്രം സന്തോഷം നൽകിയ ചിത്രം.

വൈബ്

  സാറേ.. സാറേ ... ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ ....