Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Tuesday, June 6, 2017

150 ദിനങ്ങളുടെ ഏകാന്ത യാത്ര

150 ദിനങ്ങളുടെ ഏകാന്ത യാത്രക്ക് ശേഷം അയാൾ കരയിലേക്ക് അടുക്കുന്നു. വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ തോന്നാറുള്ള തരം വിരക്തി അയാളെ ബാധിക്കുന്നു. ഉഗ്ര രൂപിയും ആർക്കും പിടി തരാത്തവളുമായ കടലിന്റെ സ്നേഹവും ആർദ്രതയും അയാൾ വീണ്ടും കൊതിക്കുന്നു .എന്തിനാണ് കരയിലേക്ക് പോകുന്നത് എന്നാണ് അയാളുടെ മനസ്സ് ചോദിക്കുന്നത്. ആർത്തലക്കുന്ന്ന കടൽ കരയേക്കാൾ സുരക്ഷിതമാണ് .കരയിൽ എല്ലാത്തിനെയും ഭയക്കണം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പെരുമാറുമ്പോൾ എല്ലായിപ്പോഴും മുഖംമൂടികൾ അണിയണം .കടലിന്റെ സ്നേഹലാളനങ്ങളിലേക്കു പ്രണയസല്ലാപങ്ങളിലേക്കു തിരിയാൻ അയാളുടെ മനസ്സ് കൊതിക്കുന്നു . Clear ,crisp , devoid of literarydiarrhea, overflowing with an ocean of experience..must read. Commander Abhilah Tomy's -കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾreading Kadal Ottaykku kshanichappol.

Tuesday, April 26, 2011

മുതലവാലു പിടിച്ചേ....

ഘാനയുടെ വടക്കേ  അതിര്ത്തി   പട്ടണമാണ് പാഗാ. ബുര്കിനാ  ഫാസോ  എന്ന  രാജ്യത്തിലേക്കുള്ള പ്രവേശന കവാടം. ബുര്കിനയിലേക്കുള്ള    വിസയും കാത്തു കെട്ടിക്കിടക്കുകയാണ്ബുര്കിനയുടെ  ഒഫീഷ്യല്‍    ഭാഷ   ആയതു കൊണ്ട് പഠിച്ച മുറി ഫ്രഞ്ച് തെക്ക് വടക്ക് നടക്കുന്നവരുടെ മേല്പ്രയോഗിച്ചു എല്ക്കുന്നുണ്ടോന്നു പരീക്ഷിക്കുക, അത്യാവശ്യം വായ് നോട്ടം  എന്നിത്യാദി കലാ പരിപാടികളുമായി       ഇരിക്കുന്ന എനിക്ക്   പൊടുന്നനെ  തൊട്ടടുത്തുള്ള മുതലക്കുളത്തേ കുറിച്ച് ഓര്  വന്നു .പല വട്ടം വഴി വന്നിട്ടുണ്ടെങ്കിലും പാഗാ ക്രോകോഡയല്‍       പോണ്ട് ഞാന്‍ സന്ദര്ശിച്ചിട്ടില്ല .അവിടുത്തെ മുതലകള്‍ വളരെ സൌഹൃദ പ്രിയരാണെന്നും      കണ്ടാല്എന്റെ സുഹൃത്ത് അവൂ         എന്ന്  പറഞ്ഞു   കെട്ടി പിടിക്കും എന്നും ഒക്കെ കേട്ടിട്ടുണ്ട് .അവിടെ സാധാരണ കുറെ വിദേശിയര്വന്നു മുതലപ്പുറത്തിരിക്കുക .കൈ മുതലയുടെ വായില്ഇടുക  എന്നിങ്ങനെ അഭ്യാസങ്ങള്ഒക്കെ നടത്തി ഫോട്ടോയെടുത്തു അത്യാവശ്യം മുതലകളെ      ഒക്കെ വെറുപ്പിച്ചിട്ടുണ്ട്.
പിന്നെ ഞാനിതുവരെ  പോകാത്തത് ഒന്ന്. എനിക്ക് മുതലകളെ കണ്ടാലെ എന്തോ അറപ്പാണ്   ,പിന്നെ രണ്ടാമത് ജയന്എന്നാ അനശ്വര നടനെ കളിയാക്കാന്‍ വേണ്ടി തങ്ങളുടെ കുലത്തെ മുഴുവന്അപമാനിച്ച മലയാളിയാണ് ഞാനെന്നു അറിഞ്ഞാല്‍  മുതല ചിലപ്പോ ....ഒരു മുതലയെ കിട്ടിയിരുന്നെങ്കില്നീ എന്ത് ചെയ്യുമെടാ പുല്ലേ എന്നും പറഞ്ഞു ഒരു കടി തന്നെങ്കിലോ . ഇന്ന് എന്തായാലും റിസ്ക്ക് എടുക്കാന്തീരുമാനിച്ചു (ഞങ്ങടെ നാട്ടിലെ മാംബികുട്ടി  വൈകുന്നേരം    ഫിറ്റായിട്ടു വരണ വഴിക്ക്  ഇത് കണ്ടിരുന്നെങ്കി എന്തിനാ മക്കളെ വെറുതെ   'ഡിസ്ക്' എടുക്കുന്നത് എന്ന് പറഞ്ഞെന്നെ ).
എന്തായാലും   എന്ട്രീ    ഫീ വിദേശി 7 സിടി (1 സിടി = 30 രൂപ )   സ്വദേശി  3 സിഡി. നാട്ടില് ആനക്ക് നാളികേരം കൊടുക്കണ മാതിരി മുതലക്കു കൊടുക്കാന്‍ ഒരു ഗിന്നി കോഴി 4 സിടി   .അകത്തേക്ക് കയറി  ഗയിഡ്    നീണ്ട   ചൂളമടിച്ചു  അല്പം കഴിഞ്ഞപ്പോള്‍ 4 മുതലകള്സലാം പറഞ്ഞു കൊണ്ട് നീന്തി വന്നു .വന്നു,. ചുറ്റും സൌഹൃദ ഭാവത്തില്‍ നിലകൊണ്ടു .
ഗയിട് ഇവരെല്ലാം പാവങ്ങള്ആണെന്നും കടിക്കില്ലന്നൊക്കെ പറഞ്ഞെങ്കിലും .എന്റെ പേടി മാറിയില്ല .അവര് മുതലയെ തലോടുന്നു വാല് പിടിച്ചു വലിക്കുന്നു .ഒടുവില്ധൈര്യം സംഭരിച്ചു       ഞാനും അടുത്ത് ചെന്നു . ഗയിഡ് വാലെടുത്തു കൈയില്‍ തന്നു ..ദൈവമേ എന്തൊരു  ഭാരം ...എന്തൊരു മുള്ളുകള് ഇത് വച്ചോരെണ്ണം   കിട്ടിയാല്‍  തന്നെ പണി പാളും  ജയനെ സമ്മതിക്കണം എന്റെ ചങ്ങായിയെ .എന്തായാലും വാല് പൊക്കി പിടിച്ചു... വേഗം ഫോട്ടോ എടുക്കു.. എവിടെ എന്റെ  ഡ്രൈവര്‍ അപ്പോഴാണ് എങ്ങിനെ ഫോട്ടോ എടുക്കാം എന്നതിനെ കുറിച്ച് ചോദിക്കുന്നത് ..കൊള്ളാം വേഗം എടുക്കു..
ഇതാ ഇങ്ങനെ പിടിച്ചാ മതി


രണ്ടു വിരല് കൊണ്ട് പിടിച്ചു


ദെ മുതല തല തിരിക്കുന്നു ..ഞാന്‍   ഓടി
പിന്നെ  കുളത്തെ കുറിച്ചുള്ള ഐതീഹ്യങ്ങള്‍ പലതുണ്ടെങ്കിലും പ്രശസ്തമായത്‌ പാന്‍ലോഗോ എന്ന യുവാവ്‌ തന്റെ ഗ്രാമ മുഖ്യനായ  അച്ഛന്റെ മരണശേഷം   ആ സ്ഥാനത്തേക്ക് മത്സരിക്കുകയും  എന്നാല്‍  തന്റെ ഇളയ സഹോദരന് മുന്നില്‍ തോല്‍ക്കുകയും അങ്ങിനെ സ്ഥാനവും നഷ്ടപ്പെട്ടു ഉള്ള മാനവും പോയി തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പാന്‍ലോയുടെ  ജീവിതം  പിന്നേം  ബാക്കി  എന്നും  പറഞ്ഞു   തന്‍റെ  അനുയായികളുമായി നാട് വിട്ടു .
കുറെ  എത്തിയപ്പോള്‍ ഇളയ ചെക്കന്റെ  കുറച്ചു   സെറ്റുകാര്‍  ഇവരെ  രണ്ടു പൂശീട്ടു വിടാന്നു വച്ച്  പിറകെ കൂടി . കുറെ ഓടിയെപ്പോ ഒരു പുഴെടടുത്തു  എത്തി എന്നാല്‍ കടുത്ത ഒഴുക്കുള്ള  പുഴ  കടക്കാന്‍  അവരെ കൊണ്ട് പറ്റീല  .ഈ നേരത്ത് അവിടെ വെയില്‍ കാഞ്ഞു  കിടന്നേര്‍ന്ന ഒരു മുതലേ കണ്ടു .സംഭവക്കെ കേട്ടപ്പോ മുതല ആകെ സെന്റിയായി ..ആ മുതലേം ചങ്ങായിയോളും‍ പാന്‍ ലോഗോയെയും   കൂട്ടുകാരേം   മുതലപ്പുറത്തിരുത്തി  പുഴ കടത്തി  . അനിയന്‍ ചെക്കന്റെ സെറ്റ്  കാര്‍ക്ക്  കാര്യോട്ടു നടന്നുല്ല്യ.   ഇതിനു നന്ദി യായിട്ടു  പാന്‍ ഒരു ഗംഭീര ഓഫെരങ്ങട്ടു കൊടുത്തു .ഇനി മൊതല് ഇമ്മടെ   കൂട്ടക്കാര്     ഒന്നും മൊതല ഇറച്ചി തിന്നൂ ഇല്ല്യ ,കൊല്ലൂല്ല്യ നമ്മളൊക്കെ ഇനി ഫ്രെണ്ട്സ് ആണെന്നും .


                          .   
 ഈ മുതലകളില്‍ തങ്ങളുടെ പൂര്‍വികരുടെ ആത്മാക്കള്‍  കുടിയിരിക്കുന്നു എന്ന്  സ്ഥലവാസികള്‍ വിശ്വസിച്ചു പോന്നിരുന്നു തങ്ങളുടെ  സമൂഹത്തിലെ
വിശിഷ്ട വ്യക്തികളുടെ മരണവും അതെ ദിവസമുള്ള മുതലകളുടെ  മരണവും  ഇവരുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു. ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന മുതലക്കു 85  വയസ്സ്    പറയപ്പെടുന്നു.
   
 ഏകദേശം  ഇരുനൂറോളം മുതലകള്‍ ഇവിടെ ഉണ്ട് എന്ന് പറയുന്നു.അവസാനം പോരാന്‍ നേരത്ത് ഗയിട് ഗിന്നി കോഴിയെ   മുതലയ്ക്ക് എറിഞ്ഞു കൊടുത്തു .അതും കടിച്ചു പിടിച്ചു മുതലകള്‍ തിരിച്ചുപോയി.  ഇനിം  വിശ്വാസം വരാത്തോര്‍ക്ക് ഇബിടെ ഞെക്കാം. മറ്റു  ചില  മലയാളികള്‍  ഇവിടെ വന്നപ്പോള്‍ എടുത്ത  ചിത്രങ്ങള്‍ കൂടി താഴെ കൊടുത്തിരിക്കുന്നു ..ഭയം എന്ന വികാരം  മുഖത്ത് തെളിയാതിരിക്കാന്‍ പരമാവധി  മസ്സില്  പിടിക്കുമ്പോള്‍ ഉണ്ടാകുന്ന പുതിയ ഒരു ഭാവം നവരസങ്ങള്‍ക്ക് മേല്‍ റിസേര്‍ച്ച് നടത്തുന്നവര്‍ക്കായി ഒരു റഫറന്‍സിനു  വേണ്ടി .    ‍      




                   
ഓ.ടോ.    പാന്‍ ലോഗോ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല അവരിപ്പോ മുതല ഇറച്ചി കഴിക്കുന്നത്‌  നിര്‍ത്തി   പകരം പട്ടി ഇറച്ചിയാക്കി തൊട്ടടുത്തുള്ള തട്ട് കടകളിലെ ബോര്‍ഡുകള്‍ "ഫ്രഷ്‌ ഡോഗ് മീറ്റ്‌ റെഡി ".
പട്ടിയിറച്ചി ഉപഭോഗം കൂടുന്നു എന്ന് പത്രങ്ങള്‍  .



Monday, January 31, 2011

അടിമകള്‍ ഉടമകള്‍

കുറച്ചു ദിവസം  തകോരടിയില്‍  ജോലിയുടെ  ആവശ്യങ്ങള്ക്കായി  പോവേണ്ടി   വന്നു , അവിടെ നിന്നും  കേപ്പ്   കോസ്റ്റിലെക്കും   അപ്പോഴാണ്   ഡ്രൈവര് ‍   കേപ്പ്   കോസ്റ്റിലെ സ്ലേവ്  കാസില്  വളരെ പ്രശസ്തമാണെന്നും   ഇവിടെ   വരെ 
വന്ന     സ്ഥിതിക്ക്  അത്  കാണല്‍  കൂടി  ജോലിയുടെ  അജണ്ടയില്     ഉള്പ്പെടുത്താം  എന്ന് പറഞ്ഞത്   .UNESCO യുടെ   വേള്ഡ്  ഹെരിറ്റേജ്
 സൈറ്റുകളില് ‍  ഒന്നാണിത് .ഒബാമയുടെ   ഘാന  സന്ദര്ശന  വേളയില് ‍ അദ്ദേഹം  കുടുംബ സമേതം  ഇവിടം  സന്ദര്ശിക്കുകയും   അത്  വളരെ 
 വാര്‍ത്താ  പ്രാധാന്യം   നേടുകയും  ചെയ്തിരുന്നത്  ഓര്‍ക്കുമല്ലോ .
                           
  
സിമെന്റ്  ഒന്നുമില്ലാത്ത  കാലത്ത്  ചളി  കുഴച്ചു  കല്ല്‌  പാകി  അടിമകളും
കുറഞ്ഞ  കൂലി കൊടുത്തു  മേസ്തിരിമാരെ  കൊണ്ടും 1600    കാലഘട്ടത്തില്
പണിയിപ്പിച്ചതാണ്    കാസില്‍ . സമുദ്രത്തിലേക്ക്  തല ഉയര്‍ത്തി  പിടിച്ചു   അല്പം  ഗര്‍വോടെ  നില്കുന്ന   കോട്ട   കാലത്തിനും   പ്രകൃതിക്കും   അടിമപ്പെടാതെ  കഴിഞ്ഞു  പോയ  കിരാത കാലത്തിന്റെ ഓര്‍മപ്പെടുത്തലാണ്   .വെളുത്ത  പ്രതലം  അങ്ങിങ്ങ്  പൊട്ടി   പൊളിഞ്ഞിട്ടുന്ടെങ്കിലും
  സര്കാര്‍ ‍  നല്ല  രീതിയില്‍  തന്നെ  ഇതിനെ   സംരക്ഷിക്കുന്നു . പ്രവേശന
  ഫീസ്‌  വിദേശിക്ക് 8 സിഡി നമ്മുടെ നാട്ടിലെ  ഏകദേശം 250 രൂപ  .എന്നാല്‍ 
 എന്റെ   ഡ്രൈവര്‍  ഘാന്യന്‍ ആയതിനാല്  വെറും  2സിഡി .അകത്തു
  മ്യുസിയവും ടൂര്‍‍ ഗയിഡും  നിങ്ങളെ  സ്വാഗതം  ചെയ്യുംജോലിയുടെ   
ആവശ്യത്തിനു  വന്നതിനാല്  ക്യാമറ  കൂടെ  കരുതിയിരുന്നില്ല , മൊബൈലിലെ  ചിത്രങ്ങള്ക്ക്  തെളിമ  കുറവുമാണ്.
കാസില് ഇന്റെ  ആദിമ ഉടമസ്ഥരെ കുറിച്ച് ശരിയായ രേഖ   ഇല്ലെങ്കിലും 
സ്വിഡിഷ്‌     കച്ചവടക്കാരാണ് ആദ്യമായി തറകല്ലിട്ടത്    എന്ന് പറയുന്നു.
തൊട്ടടുത്തുള്ള എലിമിന ഫോര്ട്ട്‌  ,ഫോര്ട്ട്‌ വിക്ടോറിയ, ഫോര്ട്ട്‌ വില്ല്യം  എന്നിവ  സ്വിഡിഷ്‌,പോര്ച്ചുഗല്,ഡച് എന്നിവര്ഏകദേശം   ഒരേ കാലഘട്ടത്തില് ‍ നിര്മിച്ചവയാണു . അന്ന് ഘാന "ഗോള്ഡ്കോസ്റ്റ്" എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇവര്തമ്മില്‍ ഉള്ള പരസ്പര പോര്വിളികളുടെ ഫലമായി  കോട്ടകള്കൈ
 മറിഞ്ഞു പോവുകയും ഒടുവില്‍ വന്നെത്തിയ ബ്രിട്ടിഷു കാരില്‍ എത്തപ്പെടുകയും ആയിരുന്നു .മഞ്ഞ ലോഹത്തിന്റെ തിള തിളപ്പു തന്നെയാണ് എല്ലാവരെയും ആകര്ഷിച്ചത് .എന്നാല്ലാഭമുണ്ടാക്കാനുള്ള ത്വര അവരെ വെറും സ്വര്ണ്ണത്തിലും
 തടി കച്ചവടത്തിലും തളച്ചിടാനായില്ല .മുന്പ് തന്നെ പോര്ച്ചുഗീസുകാര്‍ 
 അടിമ വ്യാപാരവും അതിലുള്ള പതിന്മടങ്ങ്ലാഭവും തെളിയിച്ചതാണ് .
പണ്ട് മുതല്ക്കേ അടിമ  കച്ചവടം  വെസ്റ്റ് ആഫ്രിക്കയില്‍ നിലനിന്നിരുന്നെങ്കിലും
 അത് മിക്കവാറും അന്ഗോല ,നിഗേര്തുടങ്ങിയ രാജ്യങ്ങളില്നിന്നും  സഹാറ
വഴിയുള്ള മനുഷ്യ കച്ചവടമായിരുന്ന്നു.പോര്ച്ചുഗീസുകാര്‍  14000  അടിമകളെ
ഇറക്കുമതി ചെയ്യുകയും അവരെ മാലിയിലെ സ്വര്‍ണ്ണ   കച്ചവടക്കാര്‍ക്ക്  കാഴ്ച വയ്ക്കുകയും അതിലൂടെ സ്വര്ണ്ണ കയറ്റുമതി തുടങ്ങിയതുമാണ് 
ബ്രിടിഷുകാരെ   ഉത്സാഹഭരിതരാക്കിയതും  കേപ്പ്  കോസ്റ്റ്   കാസിലിനെ 
ഒരു ഭൂതത്താന്കോട്ടയക്കാന്‍ തുടക്കം ഇട്ടതും.

പിന്നിട് സമുദ്ര മാര്ഗ്ഗം ഇറക്കുമതി ചെയ്ത പഞ്ചസാര,പരുത്തി ,പുകയില  എന്നിവയ്ക്ക് പകരമായി ഗോത്ര തലവന്മാരില്  നിന്നും അടിമകളെ 
സ്വീകരിച്ചു  തുടങ്ങുകയും ചെയ്തു . അതായതു ഒരു കെട്ടു   പുകയിലയും
അല്പം തുപ്പാക്കി തിരയ്ക്കും  അല്ലെങ്കില്‍ ഒരു നേരത്തെ മദ്യത്തിനും  ഒരു പായ്കെറ്റ് സിഗരെട്ടിനും  വരെ മാത്രം വിലയുള്ളവരായി  ഓരോ 
അടിമ ജന്മങ്ങളും. ഇവരെ ഓരോ മൂന്നോ നാലോ മാസം കൂടുമ്പോള്‍  
വന്നെത്തുന്ന കപ്പലുകളില്‍ കയറ്റി അയക്കുന്നതിനു മുന്പുള്ള ജയിലുകള്
‍ ആണ്  കോട്ടയുടെ  കീഴെ ഉള്ള ഭൂഗര് അറകള്‍ .‍
ഇവരെ കയറ്റി അയച്ചിരുന്നത് ന്യു വേള്ഡ് ലെക്കയിരുന്നു അതായതു ഇന്ന്  
അമേരിക്കയും, കാനഡയും,  ഓസ്ട്രേലിയ എന്നിടിങ്ങളിലെ പരുത്തി കൃഷിയിടങ്ങളിലും കരിമ്പിന്തോട്ടങ്ങളിലും അടിമപ്പണി ചെയ്യാന്‍. എന്നാല്‍ 
ചുരുക്കം ചില നല്ല  കഴിവുകള്‍ ഉള്ള അടിമ സ്ത്രീകളെയും പുരുഷന്മാരെയും  യൂറോപിലേക്ക് വീട്ടു ജോലികള്ക്കായും അയച്ചിരുന്നു .  ഇവരുടെ രോഗ
പ്രതിരോധ ശേഷിയും ശാരീരിക    ബലവും   തന്നെയാണ് ഇവരെ ഇതിനുപയോഗിക്കാന്‍    പ്രചോദനമായത് . എന്നാല്സ്വന്തം കരുത്ത് തിരിച്ചറിയാന്‍ 
കഴിയാത്തത് ഇവരെ നൂറ്റാണ്ടുകളോളം അടിമകളാക്കി .സ്ലേവ്  കാസില്‍ 
അതിജീവനത്തിന്റെ തുരങ്കം  ആവുന്നത്  അപ്പോളാണ് "ദി  ഡോര്ഓഫ് നോ റിട്ടേണ്‍ " എന്നറിയപ്പെട്ടിരുന്ന  ഇടം ഇന്ന് അന്വേഷിച്ചു പല    പാശ്ചാത്യരും വന്നു ചേരുന്നത് തന്റെ പിതാമഹന്മാരെ അന്വേഷിച്ചുള്ള യാത്രയില്‍ ഇവിടെ ഒരു പുഷ്പ ചക്രവും
 ഇരുണ്ട ജന്മങ്ങള്ക്ക് ഒരിറ്റു കണ്ണീര്തൂവാനുമാണ് .  
   
       ‍       
 ഭൂമിക്കടിയില്‍ തുരങ്കത്തിലൂടെ നടന്നു പോയാല്‍ 15x15' മുറിയുടെ അത്രയുമുള്ള   കരാഗ്രഹമാണ്   പ്രധാനം മറ്റുള്ള  മുറികള്‍   അതിലും  ചെറുതാണ്   .ഇവിടെ  പുരുഷ അടിമകളെ ആണ്
  താമസിപ്പിച്ചിരുന്നത് , സ്ത്രീകളുടെത്   കോട്ടയുടെ എതിര്വശത്തും ആണ് .മുകളില്        അതായതു 3 ആള്പൊക്കത്തില്‍    വളരെ ചെറിയ വ്യാസത്തില്‍ സൂര്യ പ്രകാശം കടന്നു വരാന്   മാത്രമായി ഒരു പഴുതുണ്ട് .അതിനു നേരെ വിപരീത ദിശയില്‍ ഒരു ദ്വാരവും കൂടിയുണ്ട്   അത്   കോട്ടയ്ക്കു അകത്തു നിന്നാണ് .200  മുതല്‍ 250  തടവുകാരെ ഞെക്കി ഞെരുക്കി പാര്പ്പിക്കുന്ന    മുറി ഇരുമ്പ് വാതിലാല്‍ അടച്ചു കഴിയുമ്പോള്‍   ഉള്ളില്തീ പൊള്ളല്പോലെ ഉഷ്ണം ഉയരുകയു അടിമകള്ഉറക്കെ കരഞ്ഞു ആര്ത്തു വിളിക്കുമ്പോള്‍, കുറ്റം പറയരുതല്ലോ യജമാനന്മാര്വല്ലപ്പോഴുമൊക്കെ അവരെ ആശ്വസിപ്പിക്കാന്മേല്പറഞ്ഞ കോട്ട യില്നിന്നുള്ള   ദ്വാരത്തിലൂടെ വെള്ള സ്പ്രേ ചെയ്യും .


ചുമരില്അങ്ങിങ്ങ് ഇവരെ ബന്ധിച്ചിരുന്ന ചങ്ങലകളുടെയും കൈ ആമങ്ങ്ളുടെയും     അടയാളങ്ങള്കാണാം . മുറിയുടെ  നടുക്ക് ഉള്ള കുഞ്ഞു ചാലിലുടെയാണ് ഇത്രയും പേരുടെ ചര്ധിലും ,മലവും, മൂത്രവും, ചോരയും ചലവും ഒഴുകി പിറകിലേക്കിറങ്ങി കുന്നു കൂടി  .മേല്പറഞ്ഞ കോട്ടയില്നുന്നുള്ള ദ്വാരത്തിലൂടെ തന്നെയാണ് ഭക്ഷണം ഈക്കൂട്ടരിലേക്ക് എറിഞ്ഞു  കൊടുത്തിരുന്നത്  .തങ്ങളുടെ   ശൌച്ച്യങ്ങളില്‍  ‍ വീണ ഭക്ഷണം കൈയൂക്കുളവന്‍ കയ്യടക്കുകയും   ഉപജീവനം നടത്തുകയും  തദ്വാര   ചങ്ങല ബന്ധനങ്ങള്‍   മുറിവേല്പിച്ച ശരീരം  പഴുത്തളിഞ്ഞും രോഗങ്ങള്‍ ബാധിച്ചു  ദിവസം ഒന്നും രണ്ടും പേരാണ് ജീവന്വെടിഞ്ഞിരുന്നത് . ഉള്ളിലെ അന്ധകാരത്തില്നിന്നും പുറത്തിറങ്ങി സൂര്യ പ്രകശം നേരിട്ട് കണ്ണില്വീഴുമ്പോള്പല അടിമകളും അന്ധരായി തീര്ന്നു .   


ഇനി അടിമകള്‍ ആണെങ്കിലും ശെരിക്കു നിവര്‍ന്നൊന്നു പൂശിയാല്‍  വെള്ളകാരന്‍  മയ്യത്താവും അതാണ് അടിമയുടെ   ശരീര ബലം ( ഈ ശരീര ബലം ചെന്നെത്തുന്ന നാട്ടില്‍ സ്ത്രീകള്‍ ആസ്വദിച്ചിരുന്നു എന്നും ഗൈഡ് കൂട്ടിച്ചേര്‍ക്കുന്നു ). അപ്പോള്‍ ഇവര്‍ കൂട്ടം ചേരുകയോ പ്രക്ഷോഭമോ പ്രത്യാക്രമണമോ പ്ലാന്‍ ചെയ്യുന്നത് അറിയാന്‍ മുറിയുടെ  നേരെ മുകളില്‍ മേസ്ഥിരികള്‍ ചില പണി  ഒപ്പിച്ചിട്ടുണ്ട്   മുകളിലെ സുഷിരത്തിലൂടെ താഴെ പറയുന്നതെല്ലാം കേള്‍ക്കാം അവിടെ ഒരു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു .അങ്ങിനെ തിരിച്ചറിഞ്ഞവരെ    പാര്പ്പിക്കാന്‍    
 ഒരു  കുഞ്ഞലമാരയുടെ  അത്രയുമുള്ള  മുറികള്‍  പിറകില്‍  ഉണ്ട്  അതില്‍  15 ഉം 16ഉം  പേരെ   ഒരുമിച്ചിട്ടടച്ച്‌  ഭക്ഷണവും  വെളിച്ചവും  വായുവും  നല്കാതെ  അവരെ  ഉടനെ
  കാലപുരിയിലേക്ക്  അയക്കുകയും  ചെയ്തിരുന്നു.

ഇനി   മറ്റൊരു കാര്യം അടിമകളെ സ്ഥിരമായി കിട്ടണം എന്നില്ല .അപ്പോള്വെള്ളക്കാരന്‍  പണ്ടു  മുതലേ  ചെയ്യുന്ന   കുടില  തന്ത്രം  പുറത്തെടുക്കും ഗോത്ര വര്ഗങ്ങളെ തമ്മില്തല്ലിപ്പിക്കുക  എന്നാ സിമ്പിള്ഫോര്മുല . യുദ്ധമുണ്ടാവുമ്പോള്‍ യുദ്ധ തടവുകാരും ഉണ്ടാവുമല്ലോ . തടവുകാരെ ഗോത്ര തലവന്‍  വെള്ളക്കാരന്  കൈമാറും  . പൊതുവില്‍ വലിയ വില്ലാളി വീരന്മാരാണ്   ധഗോമ്പ,  കൊണ്കൊബാസ് , വര്ഗത്തില്പെട്ടവര്‍ .ഇവരെയൊക്കെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്ക്കു പ്രകോപിപ്പിക്കുക എളുപ്പവും .ചില ഗോത്രങ്ങള്‍ അവരുടെ കുറ്റകൃത്യ വാസനയും,  പശ്ചാത്തലവും  ഉള്ളവരേയും    കൈമാറി അങ്ങിനെ... അങ്ങിനെ നാല് മാസം കൂടുമ്പോള്വന്നെത്തുന്ന കപ്പലില്‍ 2000 ത്തോളം അടിമകളെ  ലോറീല് ചാള  അടുക്കുന്ന  പോലെ   ചവിട്ടി കയറ്റിയാണ് വിട്ടിരുന്നത് .അടിമ തുറുങ്കിനെക്കാള്‍   കഷ്ടമാണ് കപ്പല്യാത്ര .ഏകദേശം 10 വര്ഷം മുന്പാണ് തിരുവനന്തപുരത്തെ ശ്രീ വിശാഖ് തിയറ്ററില് ‍ ഇരുന്നു വല്ലാത്ത ആത്മ നൊമ്പരത്തോടെ സ്പില്ബര്ഗിന്റെ അമിസ്ട്ടാട് (AMISTAD )    എന്ന ചലച്ചിത്രം കണ്ടത് അന്നോരിക്കലും ആഫ്രിക്കയില്എത്തി പെടും എന്നും ഇത് പോലെ ഒരു അനുഭവം ഉണ്ടാവും എന്നും കരുതിയില്ല .
      
യാത്ര പുറപ്പെട്ടവരില്പകുതി  പേരേ എത്തിചേരു . രോഗവും സമുദ്രവും പട്ടിണിയും അവരെ പകുതിയാക്കി .എത്തിച്ചേര്ന്നാല്അവര്ക്ക് ഏതെങ്കിലും കൃഷിയിടത്തില്അടിമ വേല ചെയ്യാമായിരുന്നു എന്നാല്അവര്‍ ‍ മരണം സ്വാഗതം ചെയ്തതില്നന്ദി ഉള്ളവര്ആയിരുന്നിരിക്കണം .യുറോപ്പിലേക്ക് കയറ്റി അയക്കപ്പെട്ട അടിമകള്യജമാനന്റെ വീടുകളില്‍  അടിമവേല ചെയ്തു .ഇതെല്ലം അമേരിക്കയും, ആസ്ട്രലിയയും   ക്രിമിനലുകളെ കാലാപാനി ചെയ്യാനുള്ള മാത്രം  സ്ഥലങ്ങള്‍  ആക്കാനുള്ള   യുറോപ്യന്റെ തീരുമാങ്ങള്ക്ക് മുന്പ് ആണെന്ന്  കൂടി ഓര്ക്കണം 
വെസ്റ്റ് ആഫ്രിക്കയില്‍ മിക്കവാറും ആധിമാഗോത്ര വര്ഗ്ഗങ്ങള്ആയിരുന്നല്ലോ .അവരും ഇന്ത്യക്കാരെ പോലെ കല്ലും ,മണ്ണും, മരവും ,പക്ഷികളും ,മൃഗങ്ങളും ഒക്കെ യാണ് ആരാധിച്ചിരുന്നത് .എന്നാല്ബ്രിട്ടിഷ് കടന്നു കയറ്റം ക്രിസ്തീയ മത പ്രചരണം കൂടി ആയിരുന്നു . കാസിലിലെ അടിമ തുറുങ്കിനു  തൊട്ടു മുകള്നിലയില്ആയി അവര്പള്ളി പണിതു .ആര്ത്തു കരയുന്ന അടിമകള്ക്ക് മുകളില്ആയി പുണ്യത്തിന്റെ മകുടമായി അത് സ്ഥിതി ചെയ്തു ,അതെ മനുഷ്യന്‍ പണി തീര്ത്ത നരകത്തിനു മുകളില്‍ ,സ്വര്ഗത്തിലെക്കൊരു വഴി കാട്ടിയായി അത് സ്ഥിതി ചെയ്തു . എന്നാല്ഇപ്പോള്പള്ളിയുണ്ടായിരുന്ന ഹാള്‍ പുസ്തകശാലയാണ് .
 അടിമ വ്യാപാരം (1833 )  നിര്ത്തല്ആക്കുന്നതു  വരെ  കൊടും ക്രുരത  തുടര്ന്നു. ഏകദേശം രണ്ടര കോടിയോളം അടിമകള്കയറ്റി അയക്കപെട്ടതായി കരുതുന്നു .1957  ഇല്‍ ഘാനയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ കേപ്പ്   കോസ്റ്റിലെ സ്ലേവ്  കാസില്   ബ്രിട്ടീഷ്‌ തലസ്ഥാന  കാര്യാലയം ആയിരുന്നു . പിന്നിടാണ് തലസ്ഥാനം  ആക്രയിലേക്ക്  മാറ്റപ്പെട്ടത്  .
ഈ ഇരുമ്പ് ധണ്ട്   തീയില്‍ പഴുപ്പിച്ചു ശരീരത്തില്‍ ആഴത്തില്‍ ഇറക്കിയാണ്  അടിമകളെ മാര്‍ക്കു ചെയ്തിരുന്നത്
 എല്ലാം കണ്ടു കഴിയുമ്പോള്മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍  കഴിഞ്ഞു പോയ കിരാത കാലത്തിന്റെ ,മനുഷ്യന്ചെയ്തു കൂടിയ ആക്രമണത്തിന്റെ , ദയ രഹിത്യതിന്റെ...
അതെ തന്റെ പൂര്വികര്‍ അടിമകളായിരുന്നു എന്ന സത്യം ഇനിയും ആവര്ത്തിച്ചു പ്രച്ചരിപ്പിക്കണോ ,തന്റെ പിതാമഹനെ വെറും ഒരു വസ്തു  ആയി ശരീരം അടയാള പ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് ധണ്ട് പ്രദര്ശിപ്പിക്കണോ ,അടിമ ലേലത്തിന്റെ പോസ്റ്ററില്‍ അടിമകളെ കൂടാതെ പഞ്ചസാര,പുകയില , ധാന്യങ്ങള്‍   കൂടി വില്ക്കപ്പെടും  എന്ന മനുഷ്യന്വെറും ഒരു ഒപഭോഗ വസ്തുവിന്റെ വില  പോലും   നല്കാതിരുന്ന കാലഘട്ടം തുറന്നു കാണിക്കണോ.
(ഗൈഡ് .).
എനിക്ക് തോന്നുന്നത് ഇതൊരു ഓര്മപ്പെടുത്തല്‍ ‍ ആണ് .ദുര്ബല്നു  മേല്ശക്തന്റെ സംഘടിത രാഷ്ട്രീയ നീക്കങ്ങളാല്‍ ‍ ശരീരത്തേയും  സര്വോപരി മനസ്സിനെയും അടിമപെടുത്താന്ഇന്നും തുനിഞ്ഞിരുങ്ങുന്ന രാഷ്ട്ര്രീയ നീക്കങ്ങള്ക്ക്ഒരു മുന്നറിയിപ്പായി ഇത് ലോകത്തിനു മുന്നില്‍ പ്രധിഷ്ടിക്കപ്പേടട്ടെ .
ഘാനയില്‍  ഇന്നും സായിപ്പിനെ കണ്ടാല്‍ കവാത്തു  മറക്കുന്നവര്ആണ്   ഭൂരിഭാഗവും വെള്ളത്തൊലി  കണ്ടാല്കുനിഞ്ഞു നിന്ന് നാ....(ഗ്രീടിംഗ്) പറയാനും  അവന്റെ ചൊല്പ്പടിക്ക്  നില്ക്കാനും ഇന്നും അവന്റെ പൂര്വികന്റെ അപകര്ഷാബോധം  അവനെ വിട്ടു പിരിയുന്നില്ല എന്നതാണ് സത്യം . നാട് മറ്റൊരു ഭയാനക കാലത്തിലേക്കുള്ള യാത്രയിലാണോ..... .


സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...